
Jio, Google put off smartphone launch till November | KeralaKaumudi
Published at : September 16, 2021
രാജ്യാന്തര വിപണിയിലെ ഹാർഡ്‌വെയറുകളുടെ കടുത്ത ക്ഷാമവും ഷിപ്പിങ് കാലതാമസവും കാരണം ജിയോഫോൺ നെക്സ്റ്റിന്റെ വിപണി പ്രവേശം വൈകും. സെപ്തംബർ 10ന് വിപണിയിൽ അവതരിപ്പിക്കും എന്നായിരുന്നു ജിയോ യുടെ പ്രഖ്യാപനം. നിലവിൽ ചിപ്പ് പ്രതിസന്ധി കാരണം ബുദ്ധിമുട്ടിലായ നിരവധി കമ്പനികളുണ്ടെന്നാണ് റിപ്പോർട്ട്. മിക്ക മുൻനിര ബ്രാൻഡുകളും ചിപ്പ് പ്രതിസന്ധി കാരണം നിർമാണം നിർത്തുകയോ ഉൽപന്നങ്ങൾ പുറത്തിറക്കുന്നത് അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചിരുക്കുകയോ ആണ്. ഇതോടൊപ്പം തന്നെ മിക്ക ഹാൻഡ്‌സെറ്റുകളുടേയും വിലയും കൂടിയിട്ടുണ്ട്. 2020ൽ 207ലധികം ഹാൻഡ്‌സെറ്റുകളാണ് അവതരിപ്പിച്ചതെങ്കിൽ ഈ വർഷം അവസാനത്തോടെ 190 ലോഞ്ചുകൾ പ്രതീക്ഷിച്ചാൽ മതിയെന്നാണ് ഈ മേഖലയിലെ നിരീക്ഷകർ പറയുന്നത്. ഈ വർഷം ഇതുവരെ 103 ലോഞ്ചുകൾ നടന്നിട്ടുണ്ട്. സെ്ര്രപംബർ മുതൽ ഡിസംബർ അവസാനം വരെ നീളുന്ന ഉത്സവ സീസണിൽ ഓൺലൈനിലും ഓഫ്‌ലൈനിലും കാര്യമായി വിൽപന നടക്കുന്ന സമയമാണ്. ഇത് വാർഷിക വിൽപനയുടെ ഏകദേശം മൂന്നിലൊന്ന് വരും. മെമ്മറി, പ്രോസസ്സറുകൾ തുടങ്ങി പ്രധാന ഘടകങ്ങളുടെ വില വർധിക്കുന്നതിനൊപ്പം പവർ മാനേജ്‌മെന്റ് ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ പോലുള്ള ഭാഗങ്ങളുടെ ക്ഷാമവും നേരിടുന്നുണ്ട്. ഇതെല്ലാം മുൻനിര സ്മാർട് ഫോൺ ബ്രാൻഡുകൾക്ക് തലവേദനയായിട്ടുണ്ട്. ജിയോയുടെ കുറഞ്ഞ വിലയുടെ സ്മാർട് ഫോൺ സെ്ര്രപംബർ 10 ന് പുറത്തിറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷം ലോഞ്ചിങ് ദീപാവലിയിലേക്ക് (നവംബർ) നീട്ടുകയായിരന്നു. 30 കോടിയലധികം ഫീച്ചർ ഫോൺ ഉപഭോക്താക്കളെയാണ് ജിയോഫോൺ നെക്സ്റ്റ് ലക്ഷ്യമിടുന്നത്. വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും, ഘടകഭാഗങ്ങൾക്ക് നാൾക്കുനാൾ ഉയരുന്ന വിലയും ജിയോ ഫോണിന് തുടർന്നും തലവേദനയായേക്കും. എന്തായാലും വൻതോതിൽ വില കുറഞ്ഞ സ്മാർട് ഫോണുകൾ വിപണിയിലെത്തിക്കുക വൻ വെല്ലുവിളിയായിരിക്കുമെന്ന് നിരീക്ഷകർ പറയുന്നു. വിലകുറഞ്ഞ (ഏകദേശം 52 ഡോളർ) കോടിക്കണക്കിന് ആൻഡ്രോയിഡ് ഫോണുകൾ വിപണിയിലെത്തിക്കാനാണ് ശ്രമം. എന്നാൽ, നിലവിലെ പ്രതിസന്ധികൾ കാരണം തുടക്കത്തിൽ വളരെ കുറച്ച് ഫോണുകൾ മാത്രമായിരിക്കും വിപണിയിലെത്തിക്കാൻ സാധിക്കുക. ലോകത്തെ അതിവേഗ വളർച്ചയുള്ള സ്മാർട് ഫോൺ വിപണിയിലേക്ക് ഒരു മാസ് എൻട്രിയാണ് അംബാനി ലക്ഷ്യമിടുന്നത്. ടെലികോം മേഖലയിലേക്ക് കടന്നുവന്ന് മറ്റ് ഓപ്പറേറ്റർമാരെ കെട്ടുകെട്ടിച്ചതിനു സമാനമായ ഒരു നീക്കമാണ് അംബാനിയുടെ സ്വപ്നമെന്നും റിപ്പോർട്ടുകളുണ്ട്. ചൈനീസ് കമ്പനികളായ ഷഓമി, ഒപ്പോ, വൺപ്ലസ് തുടങ്ങി കമ്പനികളെ രാജ്യത്തിന്റെ അതിർത്തി കടത്താനുള്ള ഒരു ശ്രമമായിരുന്നു ഇതെന്നു വേണമെങ്കിൽ പറയാം. ഈ കമ്പനികൾക്കും പ്രാദേശിക നിർമാണശാലകളുണ്ട്.
#JioPhone #Next #googlejiophone
#JioPhone #Next #googlejiophone

Kerala Political newsMalayalam breaking newsKerala news